Thursday, July 13, 2023

*ശക്തനായ മരം*

 🌻🌼🌸🌻🌼🌸🌻🌼

*💧🍃പ്രചോദന കഥകൾ💧🍃*

 *Date : 13-07-2023*  

🌻🌼🌸🌻🌼🌸🌻🌼


*ശക്തനായ മരം*

❦ ════ •⊰❂⊱• ════ ❦


```പണ്ടു പണ്ടൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു വലിയ മരം ഉണ്ടായിരുന്നു. നല്ല ബലമുള്ള കനത്ത തടിയും വലിയ ശിഖരങ്ങളും നിറയെ ഇലകളുമൊക്കെയായി പടർന്നു പന്തലിച്ചായിരുന്നു അതിൻ്റെ നിൽപ്പ്. ഈ മരത്തിൻ്റെ വലിയ ശിഖരങ്ങളിൽ നിരവധി കിളികൾ കൂട് കൂട്ടിയിരുന്നു. 


കൂടാതെ വഴിയാത്രക്കാർക്ക് തണലും നൽകി. മാത്രമല്ല എന്നും വൈകുന്നേരങ്ങളിൽ ഗ്രാമത്തിലെ കുട്ടികൾ ഈ മരച്ചുവട്ടിൽ ഒത്തുകൂടുകയും സന്ധ്യായാകുന്നത് വരെ പലതരം കളികളുമായി അവിടെ സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ മരം എപ്പോഴും തിരക്കിലായിരുന്നു.


അങ്ങനെയിരിക്കെ തിരക്കു കുറഞ്ഞ ഒരു ദിവസം മരം തൻ്റെ അടുത്തു നിന്ന ഒരു ചെടിയെ ശ്രദ്ധിക്കുവാനിടയായി. ചെറിയൊരു കാറ്റടിച്ചപ്പോൾ തന്നെ ആ ചെടി കാറ്റിനൊപ്പം ആടി ഉലയുന്നത് മരം കണ്ടു. ഇതുകണ്ട മരം ആ ചെടിയോട് പരിഹാസത്തോടെ ചോദിച്ചു.

“നീ എന്തിനാണ് ഇങ്ങനെ കാറ്റിനൊപ്പം വളയുന്നത്? നിനക്ക് എന്നെ പോലെ വേരുകൾ മണ്ണിൽ ആഴത്തിലൂന്നി നിന്നു കൂടെ? എന്നെ കണ്ടോ ഞാൻ ഒരിക്കലും കാറ്റിനനുസരിച്ച് വളയാറില്ല. എപ്പോഴും തല ഉയർത്തി മാത്രമേ നില്ക്കാറുള്ളൂ.”


ഇതുകേട്ട ചെറിയ ചെടി മരത്തിനോട് പറഞ്ഞു.


“എൻ്റെ വേരുകൾക്ക് മണ്ണിൽ ആഴത്തിലൂന്നി നിൽക്കേണ്ട ശക്തിയില്ല. മാത്രമല്ല കാറ്റിനനുസരിച്ച് വളയുന്നതു കൊണ്ടാണ്  ഞാൻ സുരക്ഷിതമായി നിൽക്കുന്നത്.”


ഇതുകേട്ട മരം ആ ചെടിയോട് അഹങ്കാരത്തോടെ പറഞ്ഞു


“നിനക്ക് ഇങ്ങനെ വളയുന്നത് കൊണ്ട് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്? വേരുകൾ മണ്ണിൽ ആഴത്തിലൂന്നി നിൽക്കുമ്പോൾ  നമ്മൾ ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ കാറ്റിനനുസരിച്ച് വളയേണ്ട കാര്യവും നിനക്ക് ഉണ്ടാവുകയില്ല. അതുകൊണ്ട്   വേരുകൾ മണ്ണിൽ ആഴത്തിലൂന്നി  നിൽക്കൂ.” 

വലിയ മരത്തിൻ്റെ അഹങ്കാരത്തോടെയുള്ള വാക്കുകൾക്ക് ആ ചെടി ഒന്നും തന്നെ മറുപടിയായി പറഞ്ഞില്ല. പകരം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ചെടിയുടെ പുഞ്ചിരി കണ്ടു ദേഷ്യം വന്ന മരം കൂടുതലൊന്നും പറയാതെ തൻ്റെ തിരക്കുകളിൽ മുഴുകി. 


അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം വൈകുന്നേരമായപ്പോൾ ആ ഗ്രാമത്തിൽ ശക്തമായ ഒരു ചുഴലിക്കാറ്റ് വീശി. ആ കാറ്റ് അവിടെ നിന്ന മരങ്ങളെയെല്ലാം പിഴുതെറിഞ്ഞ് ശക്തമായി വീശിക്കൊണ്ടിരുന്നു. അപ്പോഴും ആ വലിയ മരം തൻ്റെ വേരുകൾ മണ്ണിലാഴ്ത്തി തലകുനിക്കാതെ തന്നെ നിന്നു. എന്നാൽ ചെറിയ ചെടിയാകട്ടെ കാറ്റിനനുസരിച്ച് ആടിയുലഞ്ഞും നിന്നു. രാത്രിയും കാറ്റ് ശക്തമായി തന്നെ വീശിക്കൊണ്ടിരുന്നു. ആർക്കും തന്നെ പുറത്തിറങ്ങുവാനോ പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയുവാനോ കഴിഞ്ഞില്ല. 


നേരം പുലർന്ന് കാറ്റിൻ്റെ ശക്തി കുറഞ്ഞപ്പോൾ എല്ലാവരും പുറത്തേയ്ക്ക് വന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച അവർ കണ്ടത്. അന്നുവരെ തലയുയർത്തി നിന്ന വലിയ മരം അവിടെ ഇല്ല. എന്നാൽ ആ മരത്തിൻ്റെ ചുവട്ടിൽ നിന്ന ചെറിയ ചെടി അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു. മണ്ണോട് ചേർന്നു കിടന്ന ആ ചെടി പതിയെ തലപൊക്കി തൻ്റെ അടുത്തു നിന്ന മരത്തിനെ നോക്കി. അപ്പോഴാണ് ചെടി അത് കണ്ടത്. 

അഹങ്കാരത്തോടെ തലയുയർത്തി നിന്ന മരം കുറച്ചകലെയായി പിഴുതെറിയപെട്ട നിലയിൽ കിടക്കുന്നു. ഇതു കണ്ട ചെറിയ ചെടിക്ക് വളരെയധികം ദുഃഖമായി. വീണു കിടന്ന മരത്തിനെ നിസ്സഹായതയോടെ നോക്കി നിൽക്കാനെ ആ ചെടിക്ക് കഴിഞ്ഞുള്ളൂ.```


🌻🍂🍃🌻🍂🍃🌻🍂

➿➿➿➿➿➿➿

➿➿➿➿➿➿➿

Tuesday, December 17, 2019

Vanadevatha

⬆⬆⬆⬆
 *സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ*

ചിത്രം - വനദേവത
രചന - യൂസഫലി കേച്ചേരി
സംഗീതം - ദേവരാജന്‍
പാടിയത് - യേശുദാസ്

സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീര്‍ത്തി നിന്നതോ
ഈശ്വരന്‍റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രയും
ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീര്‍ത്തി നിന്നതോ
ഈശ്വരന്‍റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രയും
ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ

വണ്ടണഞ്ഞാല്‍ പൂവിനൊരു ചാഞ്ചാട്ടം
ചുണ്ടിനുള്ളില്‍ പുഞ്ചിരിയുടെ തിരനോട്ടം
മനമറിയാതെ എന്‍ തനുവറിയാതെ
ഒരു ലഹരിയിലൊഴുകിടുന്നു ഞാന്‍
ഒരു ലഹരിയിലൊഴുകിടുന്നു ഞാന്‍
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ


മലയെടുത്തു മടിയില്‍ വച്ച മേഘങ്ങള്‍
മനമണഞ്ഞു പുല്‍കി നിന്ന മോഹങ്ങള്‍
കൊച്ചു തെന്നലേ മണി പൂന്തെന്നലേ
കുളിരലകളിലൊഴുകി വരൂ നീ
കുളിരലകളിലൊഴുകി വരൂ നീ
ഓഹൊഹോ..ഓഹൊഹോ
ഓഹൊഹോ..ഓഹൊഹോ
ഓഹൊഹോ..ഓഹൊഹോ
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീര്‍ത്തി നിന്നതോ
ഈശ്വരന്‍റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രയും
ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ

Kireedam

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
മറുവാക്കു കേള്‍ക്കാന്‍ കാത്തു നിള്‍ക്കാതെ..
പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ
പുള്ളോര്‍ക്കുടം പോലെ തേങ്ങി..
(കണ്ണീര്‍പ്പൂവിന്റെ..)

ഉണ്ണിക്കിടാവിന്നു നല്‍കാന്‍..
അമ്മ നെഞ്ചിള്‍ പാലാഴിയേന്തി..
ആയിരം കൈ നീട്ടി നിന്നു..
സൂര്യതാപമായ് താതന്റെ ശോകം..
വിട ചൊല്ലവേ നിമിഷങ്ങളില്‍..
ജലരേഖകള്‍ വീണലിഞ്ഞൂ..
കനിവേകുമീ വെണ്മേഘവും..
മഴനീര്‍ക്കിനാവായ് മറഞ്ഞു.. ദൂരെ
പുള്ളോര്‍ക്കുടം കേണുറങ്ങി..
(കണ്ണീര്‍പ്പൂവിന്റെ..)

ഒരു കുഞ്ഞു പാട്ടായ് വിതുമ്പി..
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു..
ആരെയോ തേടിപ്പിടഞ്ഞൂ..
കാറ്റുമൊരുപാടു നാളായലഞ്ഞു..
പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ് കിരീടം മറഞ്ഞൂ..
കദനങ്ങളില്‍ തുണയാകുവാന്‍..
വെറുതെയൊരുങ്ങുന്ന മൗനം.. എങ്ങോ
പുള്ളോര്‍ക്കുടം പോലെ വിങ്ങി..
(കണ്ണീര്‍പ്പൂവിന്റെ..)

Kalimannu

🔝   

*ലാലീ ലാലീലെ ലാലീ ലാലീലേലോ.......*


💞🎻➖➖➖➖➖➖➖💞🎻

*ചിത്രം : കളിമണ്ണ്*
വര്‍ഷം 2013

*ഗായകര്‍ : എം ജയചന്ദ്രന്‍ , മൃദുല വാര്യർ*

 💞🎻➖➖➖➖➖➖💞

ലാലീ ലാലീലെ ലാലീ ലാലീലേലോ
ലാലീ ലാലീലെ ലാലീ ലാലീലേലോ...

മലരൊളിയേ മന്ദാരമലരേ
മഞ്ചാടിമണിയേ...ചാഞ്ചാടുമഴകേ...
പുതു മലരേ..പുന്നാര മലരേ
എന്നോമൽ കണിയേ...എൻ കുഞ്ഞുമലരേ...
ലാലീ ലാലീലെ ലാലീ ലാലീലേലോ
ലാലീ ലാലീലെ ലാലീ ലാലീലേലോ...

നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
നീന്തും നീയാരോ...സ്വർ‌ണ്ണമീനോ....
അമ്മക്കുരുവി ചൊല്ലുമൊരായിരം
കുഞ്ഞിക്കഥകളുടെ തേൻകൂടിതാ എന്നോമനേ...
ഒരു കുഞ്ഞുറുമ്പു മഴ നനയവേ
വെൺപിറാവു കുട നീർത്തിയോ...
ചിറകുമുറ്റാപ്പൈങ്കിളീ...ചെറുകിളിക്കൂടാണു ഞാൻ
കടൽക്കാറ്റേ വാ കുളിരേകാൻ...
ലാലീ ലാലീലെ ലാലീ ലാലീലേലോ
ലാലീ ലാലീലെ ലാലീ ലാലീലേലോ...

വിണ്ണിൻ നിറുകയിലെ സിന്ദൂരമോ
എന്നെ തഴുകുമൊരു പൊൽസൂര്യനോ എൻ ഓമന...
കരളിൽ പകർന്ന തിരുമധുരമേ
കൈക്കുടന്നയിതിൽ അണയു നീ..
നിറനിലാവായ് രാത്രിതൻ മുല ചുരന്നോരൻപിതോ
നിലാപാലാഴി കുളിർ തൂകി....

മലരൊളിയേ മന്ദാരമലരേ
മഞ്ചാടിമണിയേ...ചാഞ്ചാടുമഴകേ...
പുതു മലരേ..പുന്നാര മലരേ
എന്നോമൽ കണിയേ...എൻ കുഞ്ഞുമലരേ...
ലാലീ ലാലീലെ ലാലീ ലാലീലേലോ
ലാലീ ലാലീലെ ലാലീ ലാലീലേലോ...

Violet

⬆⬆⬆⬆

 *എത്ര രാത്രികളിൽ*

ചിത്രം -വയലറ്റ്
വര്‍ഷം -2008
സംഗീതം -മിഥുൻ രാജ്
ഗാനരചന -ശ്രീകാന്ത് ജെ വാഴപ്പുള്ളി
ഗായകര്‍ -വിനീത്‌ ശ്രീനിവാസന്‍
 


എത്ര രാത്രികളില്‍,
നിന്‍റെ ഓര്‍മ്മകളാല്‍ നീറി നില്‍പ്പൂ ഞാന്‍ ഓമലെ
നിന്‍റെ മൊഴികളില്‍ നിറയും സ്വാന്തനം
തേടിയുരുകുന്നൂ ഞാന്‍ സഖി
കണ്ടുവോ എന്‍ മനം
അറിയുന്നുവോ എന്‍ നൊമ്പരം
നീ മാത്രമാണിന്നെന്‍ സ്വന്തം

എത്ര രാത്രികളില്‍,
നിന്‍റെ ഓര്‍മ്മകളാല്‍ നീറി നില്‍പ്പൂ ഞാന്‍ ഓമലെ
നിന്‍റെ മൊഴികളില്‍ നിറയും സ്വാന്തനം
തേടിയുരുകുന്നൂ ഞാന്‍ സഖി
കണ്ടുവോ എന്‍ മനം
അറിയുന്നുവോ എന്‍ നൊമ്പരം
നീ മാത്രമാണിന്നെന്‍ സ്വന്തം

നിന്‍റെ സ്വപ്നവും എന്‍റെ സ്വപ്നവും
പങ്കു വെച്ചു നാം തമ്മില്‍

ഇണക്കിളി നീയെന്‍ മനസ്സില്‍, മോഹത്തിന്‍ കൂടൊരുക്കി
നിന്‍ കിളിക്കൊഞ്ചല്‍ കേള്‍ക്കാനലയും, ആണ്‍കിളിയാണിന്നു ഞാന്‍

എത്ര രാത്രികളില്‍,
നിന്‍റെ ഓര്‍മ്മകളാല്‍ നീറി നില്‍പ്പൂ ഞാന്‍ ഓമലെ
നിന്‍റെ മൊഴികളില്‍ നിറയും സ്വാന്തനം
തേടിയുരുകുന്നൂ ഞാന്‍ സഖി

നീ തെളിച്ചോരനുരാഗ ദീപമെന്‍
മനസ്സില്‍ ജ്വാലയായി മാറി

അണയല്ലെ എന്‍ പ്രിയതെ, വിരഹാര്‍ദ്രം ഈ നിമിഷം
ഈ കുളിര്‍കാറ്റിനും ഈറന്‍ നിലാവിനും, അറിയാമോ നിന്‍ മൌനം

എത്ര രാത്രികളില്‍,
നിന്‍റെ ഓര്‍മ്മകളാല്‍ നീറി നില്‍പ്പൂ ഞാന്‍ ഓമലെ
നിന്‍റെ മൊഴികളില്‍ നിറയും സ്വാന്തനം
തേടിയുരുകുന്നൂ ഞാന്‍ സഖി
കണ്ടുവോ എന്‍ മനം
അറിയുന്നുവോ എന്‍ നൊമ്പരം
നീ മാത്രമാണിന്നെന്‍ സ്വന്തം)

Makalkk

🔝   

*മുകിലിന്‍ മകളേ..........*


💞🎻➖➖➖➖➖➖➖💞🎻

*ചിത്രം : മകള്‍ക്ക്‌*
വര്‍ഷം 2005

*ഗായകര്‍ : മഞ്ജരി*
 💞🎻➖➖➖➖➖➖💞

മുകിലിന്‍ മകളേ...
പൊഴിയും കനവേ...
വിണ്ണില്‍ നിന്നും മണ്ണില്‍ വീണ
ജന്മനൊമ്പരമേ...
നിന്നെക്കാണാന്‍ നെഞ്ചില്‍ച്ചേര്‍ക്കാന്‍
അമ്മ കൊതിപ്പൂ വിണ്ണിന്‍‌മേലേ
(മുകിലിന്‍)

നിന്റെയോര്‍മ്മയിലാകാശം
മിന്നലായ് കൈ നീട്ടുന്നു
നിന്റെ തോഴികള്‍ താരകളായ്
താരിളം മിഴി നീട്ടുന്നു
സ്നേഹസന്ധ്യാ ചന്ദ്രലേഖ
പിന്‍‌നിലാവായ് തേങ്ങുന്നു
(മുകിലിന്‍)

നിന്റെ കവിളൊരുമ്മതരാന്‍
കുന്നിറങ്ങുമിളം കാറ്റില്‍
മാറില്‍ വിങ്ങും മധുരവുമായി
തേടിവന്നു മുകിലമ്മ
ഏഴു വര്‍ണ്ണം നീര്‍ത്തിയാടി
മാരിവില്ലിന്‍ വാത്സല്യം
(മുകിലിന്‍)

Chenkol


ചിത്രം: *ചെങ്കോൽ*

വര്‍ഷം :1993
സംഗീതം: ജോണ്‍സണ്‍
ഗാനരചന: കൈതപ്രം
ഗായകര്‍: കെ ജെ യേശുദാസ്

ആ....ആ ....ആ.........

മധുരം ജീവാമൃതബിന്ദു (3)
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു

സൌഗന്ധികങ്ങളെ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍ (2)
താന്തമാണെങ്കിലും... ആ....ആ...
താന്തമാണെങ്കിലും പാതിരക്കാറ്റിലും
വാടാതെ നില്‍ക്കുമെന്‍റെ ദീപകം
പാടുമീ സ്നേഹരൂപകം പോലെ
(മധുരം ജീവാമൃത)